Sunday, November 8, 2015

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 17

"....ഒടുവിൽ  കൂടുതൽ സന്നാഹങ്ങളുമായി..കോട്ട തകർത്ത് മൈസൂർ സൈന്യം തിരുവിതാംകൂറിന്റെ മണ്ണിൽ കാലു കുത്തി..കണ്ണിൽക്കണ്ട ക്ഷേത്രങ്ങളും  പള്ളികളും  തകർത്ത് വർദ്ധിച്ച സന്തോഷത്തോടെ മുന്നേറുമ്പോൾ.. അവർ...അവർ  അറിഞ്ഞിരിക്കില്ല... മരണത്തിന്റെ വിത്ത് അവർക്കിടയിൽ മുളച്ച് പൊന്തുന്നത്....അല്ലെ മുത്തച്ഛാ..?"

"അതെ.." കുഞ്ഞുകുഞ്ഞു കർത്താവ് ഒരു ചെറു പുഞ്ചിരിയോടെ തുടർന്നു, "....ഒടുവിൽ..ശിവ ചൈതന്യം കുടികൊള്ളുന്ന ആ  മണൽ പുറത്ത് എത്തിയപ്പോഴേക്കും...വസൂരി പടർന്ന് പിടിച്ചിരുന്നു....മൈസൂർ സൈന്യത്തിനുള്ള ഭക്ഷണ സാമഗ്രികൾ മിക്കപ്പോഴും ലക്ഷ്യത്തിലെത്തും മുൻപേ ഞങ്ങൾ കൊള്ളയടിച്ചു പോന്നു...ഒരടി മുന്നോട്ട് പോവാനാവത്ത വിധം സൈന്യം വശം കെട്ടിരുന്നു...ഒടുവിൽ പാളയത്തിൽ തന്നെ പോരു തുടങ്ങി...തിരിച്ചു പോവാനുള്ള സമ്മർദ്ദം ടിപ്പുവിനു മേൽ ഏറികൊണ്ടിരുന്നു.....!

കുഞ്ചുവടക്കമുള്ള  ഭീമന്മാരടങ്ങുന്ന മറ്റൊരു സംഘം ഈ സമയം കിഴക്കൻ മല കയറിക്കൊണ്ടിരുന്നു....ഭൂതത്താൻ കെട്ടിനോട് ചേർന്നുളള ഒരു ചെറിയ ജല സംഭരണി ആയിരുന്നു  അവരുടെ ലക്ഷ്യം...

ഇരുട്ടിൽ ഭൂത ഗണങ്ങൾ ഉറഞ്ഞാടിയിരിക്കണം...നൃത്തത്തിന്റെ ചടുല താളം അവരുടെ കൈകളിലേക്ക് ആവേശം പകർന്നിരിക്കന്നം .. ആയുധങ്ങൾ പാറയിൽ ഉടുക്കിന്റെ പ്രകമ്പനങ്ങൾ തീർത്തിരിക്കണം...!"

കുഞ്ഞുകുഞ്ഞു ദീർഘ നിശ്വാസം ചെയ്തു...നിശബ്ദത തകർത്തത് ഗോവർദ്ധനായിരുന്നു...

"പകർച്ച വ്യാധികളാൽ നട്ടം തിരിഞ്ഞ മൈസൂറിന്റെ സമയം പാഴായി പൊയ്ക്കൊണ്ടിരുന്നു...ഒടുവിൽ ഭൂതത്താൻ കെട്ട് തകർന്നതോടെ പെരിയാറ് കര കവഞ്ഞ് ഒഴുകി...ടിപ്പുവിന്റെ കുറെ സൈനികർ പൊടുന്നനെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി...വെടിമരുന്ന് ശേഖരം ഏതാണ്ട് മുഴുവനായും നനഞ്ഞ്‌ കുതിർന്നു...ഹോളണ്ടിന്റെ  പകരക്കാരൻ  ജനറൽ മെഡോസ് ശ്രീരങ്ക പട്ടണം ആക്രമിക്കാൻ തയ്യാറെടുപ്പ് നടത്തുന്നുവെന്ന വാർത്തയും അറിഞ്ഞതോടെ  ടിപ്പു ഉടൻ തന്നെ തിരികെപ്പോകാൻ തീരുമാനിക്കുകയായിരുന്നു.." മലബാർ ചരിത്രത്തിന്റെ അടിവേരുകൾ - എം. കെ. രുദ്ര വാരിയർ എന്ന പുസ്തകം അടച്ച് വച്ച് ഗോവർദ്ധൻ കട്ടിലിൽ അനന്ത ശയനം ചെയ്യുന്ന  കുഞ്ഞു കുഞ്ഞു കർത്താവിനെ നോക്കി പുഞ്ചിരിച്ചു  

No comments:

Post a Comment