Saturday, October 24, 2015

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 16

മുത്തച്ഛൻ ടിപ്പുവിനെ നേരിട്ട് കണ്ടിട്ടുണ്ടോ?

ഇല്ല ! നെടുങ്കോട്ട അക്രമിക്കപ്പെടുമ്പോൾ  ഞങ്ങൾ..അതിഗൂഢമായൊരു യാത്രയുടെ തയ്യാറെടുപ്പിലായിരുന്നു...ഗോവർദ്ധന്റെ ചോദ്യം പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നിക്കും വിധമായിരുന്നു കുഞ്ഞുകുഞ്ഞിന്റെ പെട്ടന്നുള്ള മറുപടി! അയാൾ തന്റെ കഥ പറച്ചിൽ തുടർന്നു..

ഞങ്ങൾക്ക് മറ്റു ചിലത് കൂടെ ചെയ്യാനുണ്ടായിരുന്നു...

നെടുങ്കോട്ട തകർക്കാനുള്ള  ടിപ്പുവിന്റെ ആദ്യ ശ്രമം പാളിപ്പോയി....തിരുവിതാംകൂറിന്റെ പെട്ടന്നുള്ള പ്രത്യാക്രമണം അല്പനേരത്തെക്ക് അയാളുടെ നില തെറ്റിക്കുക തന്നെ ചെയ്തു..പക്ഷെ ആ വീഴ്ച താത്കാലികം മാത്രമായിരുന്നു...കോയമ്പത്തൂരിൽ നിന്ന് കൂടുതൽ സന്നാഹങ്ങൾ എത്തിയേക്കുമെന്നുള്ളതു കൊണ്ടും.. ബ്രിട്ടന്റെ സഹായം വൈകുമെന്നുള്ളതു കൊണ്ടും  ഞങ്ങളെ ഇങ്ങനെയൊരു ദൗത്യം എല്പിക്കുകയായിരുന്നു...

കോയമ്പത്തൂരുള്ള മൈസൂരിന്റെ പാളയത്തിനു കുറച്ചകലെ മാറി കരിമ്പനകളും  മറ്റും നിറഞ്ഞ വിജനമായ ഒരു പ്രദേശത്ത് കമാലുദ്ദീൻ എന്നയൊരാളെ കാത്ത് നിൽക്കുകയായിരുന്നു...ഞാൻ..

കുഞ്ഞുകുഞ്ഞു പെട്ടന്ന് വല്ലാതെ അക്ഷമനായി കാണപ്പെട്ടു....അയാളുടെ മുഖത്തെ വസൂരിക്കലകൾ കൂടുതൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.....

...'മരണത്തിന്റെ വിത്ത്' കൈമാറാൻ...!


മരണത്തിന്റെ വിത്ത്...? ..ഗോവർദ്ധന്റെ അത്ഭുതം നിറഞ്ഞ കണ്ണുകൾ കുഞ്ഞു കുഞ്ഞ് കർത്താവിന്റെ മുഖത്ത് തറച്ചിരുന്നു....അത്...അത്...വസൂരി അണുക്കളാണോ?...എന്റീശ്വരാ...! ശരിക്കും....സ്മോൾ പോക്സ് വൈറസ്?

കുഞ്ഞുകുഞ്ഞു കര്ത്താവ് കണ്ണുകളടച്ച് ഒന്ന്  ദീർഘ നിശ്വാസം ചെയ്തു.....പിന്നെ സാവധാനം മുഖമുയർത്തി ഗൊവർദ്ധനോട് പറഞ്ഞു

അതെ...വസൂരി അണുക്കൾ നിറഞ്ഞ ഏതാനും പുതപ്പുക്കൾ ആയിരുന്നു എന്റെ കൈവശം...ഞാൻ ഒരു അലക്കുകാരനെ പോലെ വേഷം മാറിയിരുന്നു...ചുമട് എടുത്തു കോണ്ട് ഒരു കഴുതയും എനിക്കൊപ്പം ഉണ്ടായിരുന്നു.....കമാലുദ്ദീൻ ഒരു മൈസൂർ സൈനികൻ ആയിരുന്നുവെന്നാണ് എന്നോട് പറഞ്ഞിരുന്നത്...'മരണത്തിന്റെ വിത്ത്' അയാളെയേൽപ്പിക്കണമെന്നും...!

കമാലുദ്ദീൻ എത്തുമ്പോഴേക്ക് ഇരുട്ട് വീണു തുടങ്ങിയിരുന്നു...ഒരു ഇസ്ലാമിനെ പോലെ മീശ കളഞ്ഞ് താടി നീട്ടി വളർത്തിയിരുന്നെങ്കിലും...അയാളെ കണ്ട് നല്ല പരിചയം തോന്നിച്ചു...

നിങ്ങൾ...?...എനിക്ക് നല്ല പരിചയം തോന്നുന്നു..? ഞാൻ സംശയം തീർക്കാനായി ചോദിച്ചു....

'നിങ്ങളെ പോലെ തന്നെ ജിഹാദിയാണ്...', അയാൾ മറുപടി പറഞ്ഞു

എന്നെപോലെയൊ...? ഞാൻ ചിരിച്ച് കൊണ്ടു ചോദിച്ചു ..എനിക്ക് കൗതുകം അടക്കാനായില്ല..

അതെ...നിങ്ങളെ പോലെ തന്നെ മണ്ണിൽ ധർമ്മം നിലനിർത്താനുള്ള വിശുദ്ദ യുദ്ധത്തിലാണ്.....അയാളും ഒന്നനക്കി ചിരിച്ചു ....

അത് എനിക്ക് പരിചയമുള്ള ചിരിയായിരുന്നു....എനിക്ക് പരിചയമുള്ള ശബ്ദമാണല്ലൊയെന്നും  തോന്നി..

എന്നിട്ടും എന്റെ മുഖത്തെ സംശയം വിട്ടൊഴിയാത്തത് കണ്ടിട്ടാവണം... അയാൾ വീണ്ടും ചിരിച്ച്  കൊണ്ട് പറഞ്ഞു  "വലിയമ്മയോട് എനിക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ പറയണം..."

എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല..അതെന്റെ രാമനായിരുന്നു..!






 

No comments:

Post a Comment