"വെള്ളക്കാരനെ കണ്ടുകൊണ്ടാണ് ധർമ്മരാജാവ് പൊന്നുതമ്പുരാൻ അന്ന് ഹൈദറിനോട് പോയി പണി നോക്കാൻ പറഞ്ഞത്. ബ്രിട്ടണ് പക്ഷെ ഹൈദരുമായി നേരിട്ട് യുദ്ധം ചെയ്യാൻ ഭാവമൊന്നുമില്ലായിരുന്നു..അവർക്കന്ന് അതിനുള്ള പാങ്ങില്ലായിരുന്നു എന്ന് പറയുന്നതാവും ഉചിതം..അത് കൊണ്ടു തന്നെ ഭാവിയിൽ ഹൈദറിന്റെ ഭരണം വന്നാൽ മലബാറിലെ തങ്ങളുടെ കച്ചവട താൽപ്പര്യം സംരക്ഷിക്കാനാണ് അവര് ശ്രമിച്ചത്..... അറബികളുടെ സ്വാധീനത്തിലായിരുന്ന സാമൂതിരിയിൽ നിന്ന് അവര്ക്ക് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലായിരുന്നല്ലോ...
ദേശീയ-രാജ്യാന്തര തത്പര്യങ്ങൾ കണക്കിലെടുത്ത്
ഒരു തീരുമാനം കല്ക്കട്ടയിൽ നിന്ന് അറിയിക്കും...അവരുടെ തഞ്ചം നോക്കി നിന്നാൽ പണി പാളുമെന്ന് മനസ്സിലാക്കിയത് കൊണ്ടാണ്
സ്വന്തം നിലക്ക് ചാരന്മാരെ ഉപയോഗിച്ചുള്ള രഹസ്യ നീക്കങ്ങൾ ആവശ്യമാണെന്ന് മ്മടെ വലിയ കപ്പിത്താൻ അന്ന് നിർദ്ദേശിച്ചത്..
എന്തായാലും ഹൈദറിന് പക്ഷെ തന്റെ ജീവിത കാലത്ത് നെടും കൊട്ടക്കിപ്പുറം കാണാനായില്ല..."
"മുത്തച്ഛാ...പിന്നെന്തുണ്ടായീ?"...ഗോവർദ്ധൻ പുതച്ച് മൂടി കട്ടിലിൽ
ഇരിക്കുകയായിരുന്നു...അവന്റെ ചോദ്യം കേട്ട് കുഞ്ഞു കുഞ്ഞു പെട്ടന്ന് ഏതോ സ്വപ്നത്തിൽ നിന്നുണർന്ന് സ്ഥലകാല ബോധം നഷ്ടപെട്ടവനെ പോലെ പരിഭ്രാന്തനായികാണപെട്ടു. അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് മുറിക്കുള്ളിൽ ഉലാത്താൻ തുടങ്ങി..കുറച്ചു കഴിഞ്ഞ് കട്ടിലിൽ അവന്റെ അടുത്ത് വന്നിരുന്ന് കഥ തുടർന്നു
"ഉണ്ണി അങ്ങന നമ്മളിവിടെ വന്നു.....ആഴത്തിൽ വളർന്ന വേരുകൾ പകർന്നത് ഈ മണ്ണിന്റെ പുണ്യം...ഇത് നമ്മളുടെ കഥയാണ്... പടർന്ന ശിഖരങ്ങളുടെ ശീതള ഛായയിൽ മണ്ണിനെ സ്വപ്‌നങ്ങൾ കണ്ടുറങ്ങാൻ വിട്ടിട്ട് ഉറങ്ങാതെയിരുന്നവരുടെ കഥ...അവസാന ശ്വാസം വരെ മണ്ണിനൊപ്പം നിന്നവരുടെ കഥ.."
ദേശീയ-രാജ്യാന്തര തത്പര്യങ്ങൾ കണക്കിലെടുത്ത്
ഒരു തീരുമാനം കല്ക്കട്ടയിൽ നിന്ന് അറിയിക്കും...അവരുടെ തഞ്ചം നോക്കി നിന്നാൽ പണി പാളുമെന്ന് മനസ്സിലാക്കിയത് കൊണ്ടാണ്
സ്വന്തം നിലക്ക് ചാരന്മാരെ ഉപയോഗിച്ചുള്ള രഹസ്യ നീക്കങ്ങൾ ആവശ്യമാണെന്ന് മ്മടെ വലിയ കപ്പിത്താൻ അന്ന് നിർദ്ദേശിച്ചത്..
എന്തായാലും ഹൈദറിന് പക്ഷെ തന്റെ ജീവിത കാലത്ത് നെടും കൊട്ടക്കിപ്പുറം കാണാനായില്ല..."
"മുത്തച്ഛാ...പിന്നെന്തുണ്ടായീ?"...ഗോവർദ്ധൻ പുതച്ച് മൂടി കട്ടിലിൽ
ഇരിക്കുകയായിരുന്നു...അവന്റെ ചോദ്യം കേട്ട് കുഞ്ഞു കുഞ്ഞു പെട്ടന്ന് ഏതോ സ്വപ്നത്തിൽ നിന്നുണർന്ന് സ്ഥലകാല ബോധം നഷ്ടപെട്ടവനെ പോലെ പരിഭ്രാന്തനായികാണപെട്ടു. അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് മുറിക്കുള്ളിൽ ഉലാത്താൻ തുടങ്ങി..കുറച്ചു കഴിഞ്ഞ് കട്ടിലിൽ അവന്റെ അടുത്ത് വന്നിരുന്ന് കഥ തുടർന്നു
"ഉണ്ണി അങ്ങന നമ്മളിവിടെ വന്നു.....ആഴത്തിൽ വളർന്ന വേരുകൾ പകർന്നത് ഈ മണ്ണിന്റെ പുണ്യം...ഇത് നമ്മളുടെ കഥയാണ്... പടർന്ന ശിഖരങ്ങളുടെ ശീതള ഛായയിൽ മണ്ണിനെ സ്വപ്‌നങ്ങൾ കണ്ടുറങ്ങാൻ വിട്ടിട്ട് ഉറങ്ങാതെയിരുന്നവരുടെ കഥ...അവസാന ശ്വാസം വരെ മണ്ണിനൊപ്പം നിന്നവരുടെ കഥ.."