Sunday, July 20, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 6

"വെള്ളക്കാരനെ കണ്ടുകൊണ്ടാണ് ധർമ്മരാജാവ് പൊന്നുതമ്പുരാൻ അന്ന് ഹൈദറിനോട് പോയി പണി നോക്കാൻ പറഞ്ഞത്. ബ്രിട്ടണ് പക്ഷെ ഹൈദരുമായി നേരിട്ട് യുദ്ധം ചെയ്യാൻ ഭാവമൊന്നുമില്ലായിരുന്നു..അവർക്കന്ന് അതിനുള്ള പാങ്ങില്ലായിരുന്നു എന്ന് പറയുന്നതാവും ഉചിതം..അത് കൊണ്ടു തന്നെ ഭാവിയിൽ ഹൈദറിന്റെ ഭരണം വന്നാൽ മലബാറിലെ തങ്ങളുടെ കച്ചവട താൽപ്പര്യം സംരക്ഷിക്കാനാണ് അവര് ശ്രമിച്ചത്..... അറബികളുടെ സ്വാധീനത്തിലായിരുന്ന സാമൂതിരിയിൽ നിന്ന് അവര്ക്ക് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലായിരുന്നല്ലോ...

ദേശീയ-രാജ്യാന്തര തത്പര്യങ്ങൾ കണക്കിലെടുത്ത്
ഒരു തീരുമാനം കല്ക്കട്ടയിൽ നിന്ന്  അറിയിക്കും...അവരുടെ തഞ്ചം നോക്കി നിന്നാൽ പണി പാളുമെന്ന് മനസ്സിലാക്കിയത് കൊണ്ടാണ്
സ്വന്തം നിലക്ക് ചാരന്മാരെ ഉപയോഗിച്ചുള്ള രഹസ്യ നീക്കങ്ങൾ ആവശ്യമാണെന്ന് മ്മടെ വലിയ കപ്പിത്താൻ അന്ന് നിർദ്ദേശിച്ചത്..

എന്തായാലും ഹൈദറിന് പക്ഷെ തന്റെ ജീവിത കാലത്ത് നെടും കൊട്ടക്കിപ്പുറം കാണാനായില്ല..."

"മുത്തച്ഛാ...പിന്നെന്തുണ്ടായീ?"...ഗോവർദ്ധൻ പുതച്ച് മൂടി കട്ടിലിൽ
ഇരിക്കുകയായിരുന്നു...അവന്റെ ചോദ്യം കേട്ട്  കുഞ്ഞു കുഞ്ഞു പെട്ടന്ന് ഏതോ  സ്വപ്നത്തിൽ  നിന്നുണർന്ന് സ്ഥലകാല ബോധം നഷ്ടപെട്ടവനെ പോലെ പരിഭ്രാന്തനായികാണപെട്ടു. അയാൾ കസേരയിൽ നിന്നെഴുന്നേറ്റ്‌ മുറിക്കുള്ളിൽ ഉലാത്താൻ തുടങ്ങി..കുറച്ചു കഴിഞ്ഞ് കട്ടിലിൽ അവന്റെ അടുത്ത് വന്നിരുന്ന് കഥ തുടർന്നു

"ഉണ്ണി അങ്ങന നമ്മളിവിടെ വന്നു.....ആഴത്തിൽ വളർന്ന വേരുകൾ പകർന്നത് ഈ മണ്ണിന്റെ പുണ്യം...ഇത് നമ്മളുടെ കഥയാണ്‌... പടർന്ന ശിഖരങ്ങളുടെ ശീതള ഛായയിൽ  മണ്ണിനെ സ്വപ്‌നങ്ങൾ കണ്ടുറങ്ങാൻ വിട്ടിട്ട് ഉറങ്ങാതെയിരുന്നവരുടെ കഥ...അവസാന ശ്വാസം വരെ മണ്ണിനൊപ്പം നിന്നവരുടെ കഥ.."

 

Sunday, July 6, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 5

എല്ലാവരും മണ്ണിൽ പൂക്കുന്ന പൂവുകൾ!!! നമ്മെ നാമാക്കുന്നത് മണ്ണ്..!!!പക്ഷെ മണ്ണിനു ചേരാത്ത വളം പ്രയോഗിച്ചാൽ അതിൽ പൂക്കുന്ന പൂവുകൾക്ക് മണ്ണിന്റെ മനം മടുപ്പിക്കുന്ന നിറവും മണവുമായിരിക്കും...മണ്ണ് തന്നെ അവയെ ഉതിർക്കും...

മണ്ണിന്റെ ആവശ്യം കണ്ടറിഞ്ഞ് നില്ക്കാനായില്ലെങ്കിൽ, മറ്റൊരാളായി ആ മണ്ണിൽ തുടരാതെ സ്വയം ഒഴിഞ്ഞു പോകുന്നതാണ് നല്ലത്...നമ്മളെ നമ്മളാക്കിയ മണ്ണിനോട് അത്രയെങ്കിലും ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്...മറ്റൊരു മണ്ണ് നമ്മെ വിളിക്കുന്നുണ്ടാകും...

അങ്ങനെയാണ് ഞങ്ങൾ പാലക്കാട് നിന്നും പെരിയാറിന്റെ തീരത്തുള്ള ഈ മണ്ണിൽ എത്തുന്നത്..അമ്മയും വല്യമ്മയും, ചിറ്റയും  ഞാനും, മണിയും, കുഞ്ചുവും, രാമനും പിന്നെ വല്യമ്മാവനും അടങ്ങുന്ന ഒരു ചെറിയ സംഘം..
ഇതൊക്കെ എനിക്ക് ഓർമ്മ വക്കുന്നതിനു മുന്നേ നടന്നതാണ് കേട്ടോ ...


പുന്തുറക്കോന് എപ്പോഴും  ആരെയെങ്കിലും ചൊറിഞ്ഞ്  കൊണ്ടിരിക്കണം.. കിഴക്ക് വള്ളുവകോനാതിരിയും തെക്ക് പാലക്കാട്ടച്ചനും നന്നേ പൊറുതിമുട്ടിയിരുന്നു.. സഹി കെട്ടപ്പോഴാണ് ചെറിയമ്മാവന്റെ നിർദ്ദേശ പ്രകാരം അച്ചൻ അന്ന് ഡിൻഡികൽ ഫൗജ്ദാർ ആയിരുന്ന ഹൈദറിനെ സഹായത്തിന് വിളിച്ചത്..അയാളാകട്ടെ ഒരു കാരണം നോക്കിയിരിക്കുകയായിരുന്നു...പക്ഷെ ഒന്നും വിചാരിച്ച പോലെയായില്ല..

സാമൂതിരി ഹൈദറുമായി സന്ധി ചെയ്തു...അയാള് തിരികെപ്പോയി.
അന്ന്  സാമൂതിരി കൊടുക്കാമെന്നേറ്റ 12 ലക്ഷം രൂപ പിരിക്കാനാണെന്ന കാരണം പറഞ്ഞാണ് പിന്നെയയാളെ കെട്ടിയെടുത്തത്...പോരാത്തതിന്
അറക്കലെ ആലി രാജയുടെ  ഉത്സാഹം കൂടെയായപ്പോൾ മലബാറിന്റെ കാര്യത്തിന് ഏതാണ്ടൊരു തീരുമാനം ആയി....കുഞ്ഞുകുഞ്ഞ്  ഒന്നനക്കി  ചിരിച്ചു.

ആ വരവിലാണ് മുച്ചൂടും മുടിച്ചത് ....വെട്ടി പിടിച്ച മലനാടുകളുമായി എളുപ്പം ബന്ധപെടാനും പട്ടാളത്തിന് ആയുധവും ഭക്ഷണവും എത്തിക്കാനുമൊരു സുരക്ഷിത കേന്ദ്രം എന്ന നിലക്കാണ് ഹൈദരാലി  പാലക്കാട് കോട്ട കെട്ടുന്നത്..സമീപത്തെ ക്ഷേത്രങ്ങളും നായർത്തറകളും പൊളിച്ചാൽ കല്ലും സുലഭം...!!!

സ്ത്രീകളെയും കുട്ടികളായിരുന്ന ഞങ്ങളെയും രഹസ്യമായി വലിയമ്മാവനോടൊപ്പം തിരുവിതാംകൂറിലേക്ക് പറഞ്ഞയച്ച്..ചെറിയമ്മവൻറെ നേതൃത്വത്തിൽ  ഒരു ചെറിയ സംഘം
നായന്മാർ അന്ന് കാര്യമായ ചെറുത്ത് നില്പ്പിന് ശ്രമിച്ചുവെന്നാണ് വലിയമ്മവാൻ പറഞ്ഞു കേട്ട അറിവ്...

"കുറ്റ ബോധമാണ് അവിടെ തന്നെ നില്ക്കാൻ അവനെ പ്രേരിപ്പിച്ചത്...കാവിന്റെ നിർബന്ധതിനും അവനെ പിന്തിരിപ്പിക്കാനായില്ല ...അബദ്ധമായിപ്പോയി..."
ചെറിയമ്മാവനെ കുറിച്ച് പറയുമ്പോഴെല്ലാം വലിയമ്മാവൻ
വികാരാധീനനാവാറുണ്ട്...

കാവ് ആരാണെന്ന് മനസ്സിലായോ?....... ന്റെ അമ്മയാണ്.. അമ്മാവന്റെ നേരെ  ഇളയതായിരുന്നു അമ്മ.. അമ്മയോടായിരുന്നത്രെ ചെറിയമ്മാവന് കൂടുതലിഷ്ടം..!!
 

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 4

"മേലിൽ നായന്മാർ വാളേന്തി നടക്കാൻ പാടുള്ളതല്ല. വാളേന്തിയ നായരെ തല്ക്ഷണം ആർക്കും വധിക്കാവുന്നതാണ്. നായന്മാരെ ഇനിമേൽ ഒരു കീഴ് ജാതിയായി കണക്കാക്കേണ്ടതാണ്...ഇനി മേലിൽ നായന്മാർ മറ്റുള്ളവരെയെല്ലാം വണങ്ങേണ്ടതുമാണ്...എന്നാൽ മാര്ഗ്ഗം കൂടിയ നായന്മാർക്ക് എല്ലാ അവകാശങ്ങളും തിരികെ നൽകുന്നതാണ്."

ഹൈദർ തന്റെ ആദ്യ പടയോട്ടം കഴിഞ്ഞ് തിരികെ പോകുന്നതിനു മുന്നേ നടത്തിയ വിളംബരം ഇങ്ങനെയായിരുന്നൂന്ന്
അമ്മാവൻ പറഞ്ഞു കേട്ടിട്ടുണ്ട്...

തലമുറകളായി അടിച്ചമര്ത്തപ്പെട്ടവർക്ക് പ്രതിക്കാരം ചെയ്യാൻ താനായിട്ട് ഒരു അവസരം നല്കിയെന്ന തോന്നൽ മറ്റു ജാതിക്കാരെ തനിക്കൊപ്പം നിർത്തും എന്നാണയാൾ കരുതിയത്‌....

മലബാറിലെ നായന്മാരെ ഇനിയൊരിക്കലും തല പൊക്കാൻ അനുവദിക്കരുതെന്ന് അയാള് ദൃഢ നിശ്ചയം ചെയ്തിരുന്നു..

മണ്ണിനെയും ഗോക്കളെയും രക്ഷിക്കാൻ രാജാജ്ഞയോടെ വാളേന്തിയ നായന്മാരെ എന്നന്നേക്കുമായി തളച്ചിട്ടാൽ പിന്നെയുള്ള നാൾ വഴികൾ സുഗമമാകുമെന്ന് അയാള് കണക്കു കൂട്ടി.


അയാളുടെ പടയാളികൾ പിന്നിട്ട വഴികളിലെല്ലാം നായന്മാരുടെ ചോര തളം കെട്ടി കിടന്നിരിക്കണം..ഗ്രാമങ്ങളിൽ നിന്നുയര്ന്ന കരിഞ്ഞ ഗോമാംസത്തിന്റെ മണം മൈസൂർപ്പടയെ മത്ത് പിടിപ്പിച്ചിരിക്കണം..
കാവുകളും ക്ഷേത്രങ്ങളും തീവച്ച്  അവരുടെ ദേവതകളെ പുകച്ച് പുറത്ത് ചാടിക്കാമെന്നും അയാള് കരുതിക്കാണും ..

പിടിക്കപെട്ടവരെ നിർദയം തൂക്കിലേറ്റുകയൊ തലവെട്ടി കൊല്ലുകയോ ചെയ്തിരുന്നുവത്രെ..നമ്മുടെ സ്ത്രീകളെയും കുട്ടികളെയും  അടിമവേലക്കായി പിടിച്ചു കൊണ്ടുപോയി....

മലയാളക്കരയെ മുഴുവൻ, യൂറോപ്പിൽ ന്നിന്നെത്തിയ മനുഷ്യ മാംസം പച്ചക്കു തിന്നുന്ന, പടയാളികളുടെ   സംരക്ഷണത്തിൽ എൽപ്പിക്കാനാണ് ഹൈദറിന്റെ  പദ്ധതിയെന്ന് പലരും
ഭയപ്പെട്ടിരുന്നുവത്രെ..!!! അമ്മാവൻ പറഞ്ഞുള്ള അറിവാണ്


അന്നാദ്യമായി അവരുടെ മണ്ണിനെയും മനസ്സിനെയും അതുവരെയില്ലാത്ത ഒരു ഭയം തീണ്ടി...അവമാനവീകരണത്തിന്റെ വിഴുപ്പ് ചുമക്കുന്നതിലും ഭേദം മരണമാണ് കുഞ്ഞേ...നീയതിനോട് വിയോജിക്കുമോ എന്ന് എനിക്കറിയില്ല...

ചൈതന്യമറ്റുപോയ മണ്ണിനെ ഹൈദറിന് ബാക്കിയാക്കി പലരും കാട് കയറി..കുറെയാളുകൾ തെക്ക് തിരുവിതാംകൂറിന്റെ മണ്ണിൽ അഭയം തേടി...അകലെ നിന്നും മണ്ണിന്റെ നിർത്താതെയുള്ള അലമുറ കേട്ടിട്ടും, പ്രതികരിക്കാനാവാത്ത വിധത്തിൽ അവരുടെ മനസ്സ് മരവിച്ചു പോയിരിക്കണം ...!!!


തല കുമ്പിട്ടിരുന്ന് എന്തോ ആലോചിക്കുകയായിരുന്നു കുഞ്ഞുകുഞ്ഞ്..
അൽപം അക്ഷമ തോന്നിയെങ്കിലും ഗോവർദ്ധൻ ഒന്നും മിണ്ടിയില്ല..