Sunday, July 6, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 4

"മേലിൽ നായന്മാർ വാളേന്തി നടക്കാൻ പാടുള്ളതല്ല. വാളേന്തിയ നായരെ തല്ക്ഷണം ആർക്കും വധിക്കാവുന്നതാണ്. നായന്മാരെ ഇനിമേൽ ഒരു കീഴ് ജാതിയായി കണക്കാക്കേണ്ടതാണ്...ഇനി മേലിൽ നായന്മാർ മറ്റുള്ളവരെയെല്ലാം വണങ്ങേണ്ടതുമാണ്...എന്നാൽ മാര്ഗ്ഗം കൂടിയ നായന്മാർക്ക് എല്ലാ അവകാശങ്ങളും തിരികെ നൽകുന്നതാണ്."

ഹൈദർ തന്റെ ആദ്യ പടയോട്ടം കഴിഞ്ഞ് തിരികെ പോകുന്നതിനു മുന്നേ നടത്തിയ വിളംബരം ഇങ്ങനെയായിരുന്നൂന്ന്
അമ്മാവൻ പറഞ്ഞു കേട്ടിട്ടുണ്ട്...

തലമുറകളായി അടിച്ചമര്ത്തപ്പെട്ടവർക്ക് പ്രതിക്കാരം ചെയ്യാൻ താനായിട്ട് ഒരു അവസരം നല്കിയെന്ന തോന്നൽ മറ്റു ജാതിക്കാരെ തനിക്കൊപ്പം നിർത്തും എന്നാണയാൾ കരുതിയത്‌....

മലബാറിലെ നായന്മാരെ ഇനിയൊരിക്കലും തല പൊക്കാൻ അനുവദിക്കരുതെന്ന് അയാള് ദൃഢ നിശ്ചയം ചെയ്തിരുന്നു..

മണ്ണിനെയും ഗോക്കളെയും രക്ഷിക്കാൻ രാജാജ്ഞയോടെ വാളേന്തിയ നായന്മാരെ എന്നന്നേക്കുമായി തളച്ചിട്ടാൽ പിന്നെയുള്ള നാൾ വഴികൾ സുഗമമാകുമെന്ന് അയാള് കണക്കു കൂട്ടി.


അയാളുടെ പടയാളികൾ പിന്നിട്ട വഴികളിലെല്ലാം നായന്മാരുടെ ചോര തളം കെട്ടി കിടന്നിരിക്കണം..ഗ്രാമങ്ങളിൽ നിന്നുയര്ന്ന കരിഞ്ഞ ഗോമാംസത്തിന്റെ മണം മൈസൂർപ്പടയെ മത്ത് പിടിപ്പിച്ചിരിക്കണം..
കാവുകളും ക്ഷേത്രങ്ങളും തീവച്ച്  അവരുടെ ദേവതകളെ പുകച്ച് പുറത്ത് ചാടിക്കാമെന്നും അയാള് കരുതിക്കാണും ..

പിടിക്കപെട്ടവരെ നിർദയം തൂക്കിലേറ്റുകയൊ തലവെട്ടി കൊല്ലുകയോ ചെയ്തിരുന്നുവത്രെ..നമ്മുടെ സ്ത്രീകളെയും കുട്ടികളെയും  അടിമവേലക്കായി പിടിച്ചു കൊണ്ടുപോയി....

മലയാളക്കരയെ മുഴുവൻ, യൂറോപ്പിൽ ന്നിന്നെത്തിയ മനുഷ്യ മാംസം പച്ചക്കു തിന്നുന്ന, പടയാളികളുടെ   സംരക്ഷണത്തിൽ എൽപ്പിക്കാനാണ് ഹൈദറിന്റെ  പദ്ധതിയെന്ന് പലരും
ഭയപ്പെട്ടിരുന്നുവത്രെ..!!! അമ്മാവൻ പറഞ്ഞുള്ള അറിവാണ്


അന്നാദ്യമായി അവരുടെ മണ്ണിനെയും മനസ്സിനെയും അതുവരെയില്ലാത്ത ഒരു ഭയം തീണ്ടി...അവമാനവീകരണത്തിന്റെ വിഴുപ്പ് ചുമക്കുന്നതിലും ഭേദം മരണമാണ് കുഞ്ഞേ...നീയതിനോട് വിയോജിക്കുമോ എന്ന് എനിക്കറിയില്ല...

ചൈതന്യമറ്റുപോയ മണ്ണിനെ ഹൈദറിന് ബാക്കിയാക്കി പലരും കാട് കയറി..കുറെയാളുകൾ തെക്ക് തിരുവിതാംകൂറിന്റെ മണ്ണിൽ അഭയം തേടി...അകലെ നിന്നും മണ്ണിന്റെ നിർത്താതെയുള്ള അലമുറ കേട്ടിട്ടും, പ്രതികരിക്കാനാവാത്ത വിധത്തിൽ അവരുടെ മനസ്സ് മരവിച്ചു പോയിരിക്കണം ...!!!


തല കുമ്പിട്ടിരുന്ന് എന്തോ ആലോചിക്കുകയായിരുന്നു കുഞ്ഞുകുഞ്ഞ്..
അൽപം അക്ഷമ തോന്നിയെങ്കിലും ഗോവർദ്ധൻ ഒന്നും മിണ്ടിയില്ല..
 

No comments:

Post a Comment