ഇതായിരുന്നോ നമ്മുടെ മണ്ണ്...? കുഞ്ഞു കുഞ്ഞു കർത്താവ് കഥ പറഞ്ഞു തുടങ്ങി ...
അല്ല!!!നമുക്ക് ഈ മണ്ണിന്റെ വിളി വന്നതാണ്..ഏകദേശം ഒരു രണ്ടര നൂറ്റാണ്ട് മുന്പ്...അതിനും മുന്നെ തലമുറകളെ ഊട്ടി വളർത്തിയത് മറ്റൊരു മണ്ണ്...
മണ്ണിനെ വിട്ടുപിരിയുന്നത് അമ്മയെ വിട്ടു പിരിയുന്നത് പോലെ ബുദ്ധിമുട്ടാണ് .. മടിയാണ് ..പക്ഷെ പറയുമ്പോൾ
നിനക്ക് ഈര്ഷ്യ തോന്നരുത് ....നമ്മുടെ മണ്ണ്?..യഥാർത്ഥത്തിൽ അങ്ങനൊന്നുണ്ടൊ?
ഒരു കാലത്ത് പൂന്തുറക്കോന്റെ പേര് കേട്ട് ഈ ഭൂമി മലയാളത്തിലെ മണ്ണായ മണ്ണെല്ലാം നടുങ്ങിയിരുന്നു...
പെരിയാറിന്റെ തീരത്തെ ഈ മണ്ണിന് എന്നും ഭയമായിരുന്നു...പറങ്കികളെയും ലന്തക്കാരെയും, കുറച്ചു കാലം, ഇവിടെ വേര് പടരാൻ അനുവദിച്ചെങ്കിലും
അതൊന്നുമത്ര ഫലം കണ്ടില്ല...മണ്ണിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് സ്വയം തഴച്ച് വളരണമെന്നെ അവർക്കുണ്ടായുള്ളു.
കന്യാകുമാരി മുതൽ ഗോകർണം വരെ തന്റെ ചൊൽപ്പടിക്ക് നില്ക്കുന്നത് സ്വപ്നം കണ്ടുറങ്ങിയിരുന്ന സാമൂതിരിക്കാകട്ടെ , വിട്ട് കൊടുക്കാനൊട്ട് ഒരു ഭാവവുമില്ലായിരുന്നുതാനും....
മണ്ണിന്റെ വിളി പിന്നെ കേട്ടത് തെകൂന്നുള്ളോരാ....പിന്നെക്കണ്ടത്,
കൊടുങ്ങല്ലൂർ മുതൽ ആനമല വരെ നീണ്ട് കിടന്ന, നെടുംകോട്ടയുടെ നിഴലിൽ,
തിരുവിതാംകൂർ മഹാരാജാവ് ഈ മണ്ണിനെ ഒളിപ്പിക്കുന്നതാണ്..
പക്ഷെ ആ വന്മതിലിനെയും തകര്ക്കാൻ കഴിവുള്ള ഒരു വ്യാഘ്രം വടക്ക് നിന്ന് ഇങ്ങൊട്ടേക്ക് കുതിക്കുന്നുണ്ടായിരുന്നു...
എന്തോ അലോചിക്കുകയായിരുന്ന ഗോവര്ദ്ധനെ നോക്കി
ചിരിച്ചു കൊണ്ടു കുഞ്ഞുകുഞ്ഞ് തുടർന്നു ..
അതെ അയാള് തന്നെ...!!!തന്തക്കഴുവേറി മണ്ണിനു ചേരാത്ത വിത്ത് പാകി മലബാറിലെ മണ്ണായ മണ്ണിനെയെല്ലാം പിഴപ്പിച്ച് തിരിച്ചു പോയി...
ഇവിടത്തെ തുറമുഖങ്ങളും സുഗന്ധവ്യന്ഞനങ്ങളും സ്വപ്നം കണ്ട് തന്തയുടെ വഴിയെ നടന്ന മകൻ ടിപ്പു....
കുഞ്ഞു കുഞ്ഞിൽ ഗോവർദ്ധൻ അന്ന് വരെ കണ്ടിട്ടില്ലാത്ത വികാരമായിരുന്നു വെറുപ്പ് ..കുഞ്ഞു കുഞ്ഞു സംസാരിച്ചു കൊണ്ടിരുന്നപ്പോൾ
അയാളുടെ മനസ്സിന്റെ അടിയൊഴുക്കുകളെ കുറിച്ച് ഒരേകദേശ ധാരണ അവനുണ്ടായിരുന്നു..പക്ഷെ ശാന്ത സമുദ്രത്തിലെന്ന പോലെ കുഞ്ഞുകുഞ്ഞിന്റെ മുഖത്ത് ശാന്തത നിറഞ്ഞു ന്നിന്നു..
അല്ല!!!നമുക്ക് ഈ മണ്ണിന്റെ വിളി വന്നതാണ്..ഏകദേശം ഒരു രണ്ടര നൂറ്റാണ്ട് മുന്പ്...അതിനും മുന്നെ തലമുറകളെ ഊട്ടി വളർത്തിയത് മറ്റൊരു മണ്ണ്...
മണ്ണിനെ വിട്ടുപിരിയുന്നത് അമ്മയെ വിട്ടു പിരിയുന്നത് പോലെ ബുദ്ധിമുട്ടാണ് .. മടിയാണ് ..പക്ഷെ പറയുമ്പോൾ
നിനക്ക് ഈര്ഷ്യ തോന്നരുത് ....നമ്മുടെ മണ്ണ്?..യഥാർത്ഥത്തിൽ അങ്ങനൊന്നുണ്ടൊ?
ഒരു കാലത്ത് പൂന്തുറക്കോന്റെ പേര് കേട്ട് ഈ ഭൂമി മലയാളത്തിലെ മണ്ണായ മണ്ണെല്ലാം നടുങ്ങിയിരുന്നു...
പെരിയാറിന്റെ തീരത്തെ ഈ മണ്ണിന് എന്നും ഭയമായിരുന്നു...പറങ്കികളെയും ലന്തക്കാരെയും, കുറച്ചു കാലം, ഇവിടെ വേര് പടരാൻ അനുവദിച്ചെങ്കിലും
അതൊന്നുമത്ര ഫലം കണ്ടില്ല...മണ്ണിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് സ്വയം തഴച്ച് വളരണമെന്നെ അവർക്കുണ്ടായുള്ളു.
കന്യാകുമാരി മുതൽ ഗോകർണം വരെ തന്റെ ചൊൽപ്പടിക്ക് നില്ക്കുന്നത് സ്വപ്നം കണ്ടുറങ്ങിയിരുന്ന സാമൂതിരിക്കാകട്ടെ , വിട്ട് കൊടുക്കാനൊട്ട് ഒരു ഭാവവുമില്ലായിരുന്നുതാനും....
മണ്ണിന്റെ വിളി പിന്നെ കേട്ടത് തെകൂന്നുള്ളോരാ....പിന്നെക്കണ്ടത്,
കൊടുങ്ങല്ലൂർ മുതൽ ആനമല വരെ നീണ്ട് കിടന്ന, നെടുംകോട്ടയുടെ നിഴലിൽ,
തിരുവിതാംകൂർ മഹാരാജാവ് ഈ മണ്ണിനെ ഒളിപ്പിക്കുന്നതാണ്..
പക്ഷെ ആ വന്മതിലിനെയും തകര്ക്കാൻ കഴിവുള്ള ഒരു വ്യാഘ്രം വടക്ക് നിന്ന് ഇങ്ങൊട്ടേക്ക് കുതിക്കുന്നുണ്ടായിരുന്നു...
എന്തോ അലോചിക്കുകയായിരുന്ന ഗോവര്ദ്ധനെ നോക്കി
ചിരിച്ചു കൊണ്ടു കുഞ്ഞുകുഞ്ഞ് തുടർന്നു ..
അതെ അയാള് തന്നെ...!!!തന്തക്കഴുവേറി മണ്ണിനു ചേരാത്ത വിത്ത് പാകി മലബാറിലെ മണ്ണായ മണ്ണിനെയെല്ലാം പിഴപ്പിച്ച് തിരിച്ചു പോയി...
ഇവിടത്തെ തുറമുഖങ്ങളും സുഗന്ധവ്യന്ഞനങ്ങളും സ്വപ്നം കണ്ട് തന്തയുടെ വഴിയെ നടന്ന മകൻ ടിപ്പു....
കുഞ്ഞു കുഞ്ഞിൽ ഗോവർദ്ധൻ അന്ന് വരെ കണ്ടിട്ടില്ലാത്ത വികാരമായിരുന്നു വെറുപ്പ് ..കുഞ്ഞു കുഞ്ഞു സംസാരിച്ചു കൊണ്ടിരുന്നപ്പോൾ
അയാളുടെ മനസ്സിന്റെ അടിയൊഴുക്കുകളെ കുറിച്ച് ഒരേകദേശ ധാരണ അവനുണ്ടായിരുന്നു..പക്ഷെ ശാന്ത സമുദ്രത്തിലെന്ന പോലെ കുഞ്ഞുകുഞ്ഞിന്റെ മുഖത്ത് ശാന്തത നിറഞ്ഞു ന്നിന്നു..
No comments:
Post a Comment