Friday, June 27, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 2

കപ്പലണ്ടി കൊറിക്കുമ്പോൾ പോലും ഒരു "അൽഗോരിത"ത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ നിന്നു കൊണ്ട്  ചിന്തിക്കാൻ താൻ  പ്രേരിതനാകുന്നു എന്ന് തോന്നിയപ്പോഴാണ് ഗോവർദ്ധൻ ടെക്നൊ പാർക്കിനോട്  വിടപറഞ്ഞത്...

ചരിത്രം ഐച്ഛിക വിഷയമായി പഠിച്ച്  മൂന്നു തവണ സിവിൽ സർവീസ് പരീക്ഷ എഴുതിയ അയാളുടെ ഒടുവിലത്തെ ഉദ്യമം ഫലം കണ്ടു...

അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ദിവസം അയാൾ തന്റെ ഫേസ് ബുക്കിൽ പേജിൽ ഇങ്ങനെ കുറിച്ചു.."ഇത് തലമുറകളുടെ വിജയം..I am just a newer version"

ചരിത്രത്തോടുള്ള  അടങ്ങാത്ത അഭിനിവേശം കൊണ്ട് അയാൾ തന്റെ ഒഴിവു  സമയങ്ങളെ ചരിത്ര പുസ്തകങ്ങളിൽ തളച്ചിട്ടിരുന്നു.

"എന്തോ നഷ്ടപെട്ടത് കണ്ടെത്തിയ സന്തോഷം" എന്നാണ് തന്റെ ചരിത്ര പഠനങ്ങളെ കുറിച്ച് അയാളെപ്പോഴും പറയാറ് ..."അതിനു പക്ഷെ ആദ്യം എന്തെങ്ങിലും നഷ്ടപ്പെട്ടു എന്ന തൊന്നലുണ്ടാവണം..!!!"

"അവനു ചരിത്രം പഠിച്ച് പഠിച്ച് വട്ടായതാണ്" എന്ന് ഗോവര്ദ്ധന്റെ അമ്മ ഇടക്ക് പറയാറുണ്ട്...

അതെന്തായാലും കുഞ്ഞു കുഞ്ഞു മുത്തച്ഛന്റെ പ്രേതം തന്നെ സന്ദർശിക്കുന്ന കാര്യം അയാൾ ഇത് വരെ ആരോടും പറഞ്ഞിട്ടില്ല...

പണ്ടൊരിക്കൽ തന്റെ വംശ പരമ്പര ചികഞ്ഞ് സ്റ്റേറ്റ് ആര്ക്കൈവ്സിന്റെ
ലൈബ്രറിയിൽ രണ്ടു ദിവസം തന്നെ തന്നെ ഉപേക്ഷിച്ച ഗോവർദ്ധൻ മൂന്നാം  നാൾ അവനെ കണ്ടെത്തുമ്പോൾ കുഞ്ഞു കുഞ്ഞു
കര്ത്താവിന്റെ പ്രേതവും അവനോടു കൂടെ കൂടിയിരുന്നു...

പിന്നീടങ്ങോട്ടുള്ള തന്റെ ചരിത്ര പഠനങ്ങളിൽ എപ്പോഴും കുഴക്കുന്ന ചോദ്യങ്ങള്ക്ക് ഉത്തരവുമായി പ്രത്യക്ഷപ്പെടുന്ന കുഞ്ഞു കുഞ്ഞു കര്ത്താവിനെ ഒറ്റ് കൊടുക്കാൻ അവൻ തയ്യാറായില്ല എന്നതാണ് സത്യം..

തനിക്ക് കേരള കേഡർ കിട്ടില്ലന്ന്  അയാൾക്ക് തോന്നി...ഒരു പറിച്ച് നടൽ അനിവാര്യമാണെന്ന് അയാളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു....

അന്ന് രാത്രി അവന് ഉറക്കം വന്നില്ല....ഒന്നവന് ഉറപ്പായിരുന്നു.. മുത്തച്ഛൻ  തന്നെ കാണാൻ വരും....



 

No comments:

Post a Comment