Thursday, November 26, 2015

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 21

നിഴലുകൾക്ക് നീളം കുറഞ്ഞപ്പോഴാണ് ഗോവർദ്ധൻ ഉണർന്നത്...മുത്തച്ഛനെ ആ മുറിക്കുള്ളിലെങ്ങും കണ്ടില്ല..!ചരിത്രത്തിലേക്കുള്ള മുത്തച്ഛന്റെ മടങ്ങിപ്പോക്ക് അയാൾക്ക് പരിചിതമായിക്കഴിഞ്ഞിരുന്നു....

ഓഫീസ് മുറിക്ക് വെളിയിലിറങ്ങിയത് ആത്മവിശ്വാസം സ്പുരിക്കുന്ന മുഖമുള്ള പുതിയൊരു ഗോവർദ്ധൻ ആയിരുന്നു...സോഫയിലേക്ക് മലർന്ന്..തന്റെ ലാപ്ടോപ്‌ തുറന്ന് ഫേസ് ബുക്ക് ഫീഡുകളിലൂടെ അയാൾ കണ്ണോടിച്ചു....

ഫെറോക്കിൽ ടിപ്പുവിന് സ്മാരകം പണിയുന്നതുമായി ബന്ധപെട്ട വിവാദം സോഷ്യൽ മീഡിയ എറ്റെടുത്തു കഴിഞ്ഞിരുന്നു...

"ഇന്ത്യയിലെ മുസ്ലിം രാജാക്കന്മാർ, വർഗ്ഗീത പ്രചരിപ്പിച്ചിരുന്നെങ്കിൽ  ഭാരതം പണ്ടേ മുസ്ലിം രാജ്യമായേനെ...ടിപ്പു ദേശസ്നേഹിയും, അപരാജിതനും ആയതു കൊണ്ടാണ് സായിപ്പ് പട്ടിക്ക് ടിപ്പു എന്ന് പേരിട്ടത്..ചരിത്ര ബോധമില്ലാത്ത മലയാളികളാണ് ഇപ്പോൾ സ്മാരമാത്തെ എതിർക്കുന്നത്..."

കോട്ടയത്തുള്ള രമേശ്‌ നായരുടെ പോസ്റ്റ്‌ കണ്ട് ഗോവർദ്ധൻ മറുപടി ടൈപ്പ് ചെയ്യാൻ തുടങ്ങിയെങ്കിലും പന്നെ അത് വേണ്ടന്നു വച്ചു...

ലാപ് ടോപ് അടച്ചു വച്ച് അവൻ പുറത്തിറങ്ങി...മറുത്തൊന്നും പറയാതെ മണ്ണെന്നും തന്നിട്ടെയുള്ളു..അത് തലമുറകളുടെ പുണ്യം..ഈ മണ്ണിന് തന്നോടെന്താവും ഇനി പറയാനുള്ളത്...

"ഗോപൂ നിന്റെ മൊബൈൽ അടിക്കുന്നു..."അമ്മയുടെ വിളി കേട്ട് അവൻ ഞൊടിയിൽ തിരിഞ്ഞ് അകത്തേക്ക് നടന്നു....




 

No comments:

Post a Comment