Saturday, December 13, 2014

മണ്ണില്‍ വിരിഞ്ഞ പൂക്കള്‍ - 10

കുഞ്ഞു കുഞ്ഞ് തലയിലെ കുടുമ അഴിച്ച് തല കുടഞ്ഞ് മുടി വിടർത്തുന്നത് കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു ഗോവർദ്ധൻ. കുഞ്ഞുകുഞ്ഞിന്റെ കയ്യിലെ തെളിച്ചം മങ്ങിയ വള അപ്പോഴാണവൻ ശ്രദ്ധിച്ചത്..സ്വർണ്ണം തന്നെയൊ എന്നവൻ ഒരു വേള സംശയിച്ചു...അതിപ്പൊ പൊടുന്നനെ
പ്രത്യക്ഷമായതാണൊ? ആ വള നിറം മങ്ങിയ ചരിത്രം പോലെ അവന് തോന്നിച്ചു ..

"മുത്തച്ഛാ ആ വള..?അത്  വീര ശൃംഖലയല്ലേ..?"
കുഞ്ഞ് കുഞ്ഞ് ഉത്സാഹത്തോടെ അവന്റെ അരികിലേക്ക് വന്ന് അവനു വള വ്യക്തമായി കാണാനാവും വിധം കൈ നീട്ടിപ്പിടിച്ചു..

അക്കഥയിലെക്കാണ് ഞാൻ വരുന്നത്..ഞങ്ങൾ കളരിയിലെ പരിശീലനം പൂർത്തിയാക്കുമ്പോഴേക്ക്
ഹൈദറിന്റെ കഥ കഴിഞ്ഞിരുന്നു...പക്ഷെ ടിപ്പുവിന്റെ ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാമെന്ന് എല്ലാവരും ഭയന്നിരുന്നു...

ബ്രിട്ടണും മൈസൂരും തമ്മിൽ ഇടഞ്ഞ് നിൽക്കുകയായിരുന്നു...എങ്കിലും തരത്തിനൊത്ത് നിറം മാറുന്ന
വെള്ളക്കാരനെ പൂർണ്ണമായും നമ്പേണ്ടന്ന് വലിയ കപ്പിത്താന്റെ കാലത്ത് തന്നെ ഒരു ധാരണയുണ്ടായിരുന്നല്ലൊ...!!

മഴ നീങ്ങിയെങ്കിലും കാറൊഴിയാതെ മൂടികെട്ടി നിന്ന ഒരു രാത്രിയാണ് അമ്മാവൻ എന്നോട് അടിയന്തിരമായി കളരിയിലേക്ക്
വരാൻ പറഞ്ഞത്..!

രാമനും കുഞ്ചുവും പോയതിന് ശേഷവും കളരിയിലെ പരിശീലനം
വലിയ ഉഷാറില്ലാതെ നടന്നിരുന്നു...മുടക്കരുതെന്ന് അമ്മാവൻ താക്കീത് ചെയ്തിരുന്നു...ഒരു യാത്രക്ക് ഞാനും സജ്ജമാവേണ്ടതുണ്ടത്രെ...!യാത്രയുടെ ലക്ഷ്യത്തെ പറ്റിയും അതിന് വേണ്ട  തയ്യാറെടുപ്പുകളെക്കുറിച്ചും ഒരേകദേശ ധാരണയും പലപ്പോഴായി അദ്ദേഹം എനിക്ക് നൽകിയിരുന്നു..

 കളരിയിലെ നീട്ടിയ തിരിയുടെ അരണ്ട വെളിച്ചത്തിൽ വലിയമ്മവാൻ എന്നൊട് പറഞ്ഞു 'രവി വർമ്മ രാജയെ  കാണാൻ ഇനി താമസിച്ച് കൂടാ. ഉണ്ണി നാളെത്തന്നെ പുറപ്പെടേണ്ടതുണ്ട്!

 

No comments:

Post a Comment